21 April 2024
38 വർഷങ്ങൾക്കു ശേഷം കുടജാദ്രിയിൽ സന്ദർശനം നടത്തി മോഹൻലാൽ.
എഴുത്തുകാരനായ ആർ രാമാനന്ദിനും സംഘത്തിനുമൊപ്പമാണ് മോഹൻലാൽ കുടജാദ്രിയിൽ എത്തിയത്.
മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും യാത്രാവിവരണവും രാമാനന്ദ് സോഷ്യൽ മീഡിയയിൽ പങ്കിട്ടുണ്ട്.
ജയസൂര്യ നായകനായെത്തിയ കത്തനാർ സിനിമയുടെ തിരക്കഥകൃത്താണ് ആർ രാമാനന്ദ്.
യാത്ര തുടങ്ങുമ്പോൾ ജീപ്പിന്റെ മുന്നിൽ കയറാൻ മോഹൻലാലിനോട് എല്ലാവരും പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ലെന്ന് രാമനന്ദ് പറഞ്ഞു.
'അപ്പുവിന്റെ അച്ഛനാണ് ഞാൻ' എന്നാണദ്ദേഹം മറുപടി പറഞ്ഞതെന്നും രാമാനന്ദ് പോസ്റ്റിൽ പറയുന്നു.
കൊടുങ്കാട്ടിൽ പല തവണ വഴി തെറ്റിയപ്പോഴും അതിന്റെ ആശങ്കയോ പരിഭ്രമമോ മോഹൻലാൽ പ്രകടിപ്പിച്ചിരുന്നില്ലെന്ന തരത്തിലുള്ള അനുഭവങ്ങളും രാമാനന്ദ് കുറിക്കുന്നുണ്ട്.
ശങ്കരാചാര്യരുടെ ആത്മീയ തേജസ് കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും അനുഗ്രഹിതമായ ഇടമാണ് കുടജാദ്രി.
മുകാംബിക ദർശനത്തിന് നിരവധി ഭക്തർ എത്താറുണ്ടെങ്കിലും കുടജാദ്രിയിൽ കയറുന്നവർ കുറവാണ്.
ജീപ്പിലും കാൽനടയുമായിവേണം സർവജ്ഞ പീഠത്തിൽ എത്താൻ.
കുടജാദ്രിയിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരിക്കുകയാണ്.